വരകളുടെയും വര്‍ണ്ണങ്ങളുടെയും സാംസ്കാരിക ഭൂതകാലത്തേക്ക് അനന്തപുരി പുതിയൊരു വഴി വെട്ടുകയാണ്
12 y 12 എക്സിബിഷന് എന്നത് കൊണ്ടു ഒരു ഔപചാരിക ചിത്രപ്രദര്‍ശനത്തിന്റെ പതിവു രീതികളെ അനുകരിക്കുകയല്ല creant art gallery. അത് പുതിയ കാലത്തേക്ക് ഒരു കാന്‍വാസ് ഒരുക്കുകയാണ് . പുതിയ തലമുറയുടെയും പഴയ തലമുറയുടെയും വര്‍ണ്ണക്കൂട്ടുകള്‍ക്ക് ചേര്‍ന്നിരിക്കാനും സംവേദനം ചെയ്യുവാനും പ്രകാശിതമാകാനും ഒരു ഇരിപ്പിടം!
കലയിലും സാഹിത്യത്തിലും സാംസ്കാരിക മേഖലയിലും ഒട്ടും പിറകിലല്ലാത്ത അനന്തപുരിയില്‍ പുതിയ വരകളെ കണ്ടെത്തുവാനും അവ ജനങ്ങളിലേക്ക് എത്തിക്കുവാനും ഒരു വേദി ഒരുക്കുക കൂടിയാണ് creant .
മലയാളത്തിലെ ആദ്യത്തേതും ഏറ്റവും കൂടുതല്‍ അംഗങ്ങളെ ഉള് വഹിക്കുന്നതുമായ സോഷ്യല്‍ നെറ്റ് വര്‍ക്കായ കൂട്ടം . കോമിന്റെ സഹകരണത്തോടെ പ്രശസ്ത ചിത്രകാരി സജിതാ ശങ്കറിന്റെ മേല്‍നോട്ടത്തില്‍ ജെന്സര് ഹോളിഡെയ്സിനോട് കൈകോര്‍ത്താണ് ക്രന്റിന്റെ പിറവി .
12.1.2012 നു പോയ തലമുറയിലെ അനുഗ്രഹീത ചിത്രകാരന് സി.എല്‍ പൊറിഞ്ചുകുട്ടി ഭദ്രദീപം കൊളുത്തി പ്രദര്‍ശനത്തിനു തുടക്കംകുറിച്ചു. ചിത്ര കലയുടെ സാങ്കേതിക വശങ്ങളെകുറിച്ചും, വര്‍ത്തമാനത്തെകുറിച്ചും, അതിന്റെ പുതിയ സാധ്യതകളെ കുറിച്ചും, പ്രശസ്ത ചിത്രകാരന് കാനായി കുഞ്ഞിരാമന് കാഴ്ച്ച്ചക്കാരുമായി പങ്കുവെച്ചു.
ചിത്ര വീക്ഷണം
ചിത്രകലയിലെ പുതു ശബ്ദങ്ങള്‍ക്ക് കാലത്തോട് വെളിപ്പെടുത്താനുള്ളത് എന്താണെന്നതിന്റെ വിളംബരങ്ങളാണ് ഓരോ കാന്‍വാസും സംസാരിക്കുന്നത്.
സംഭീതമായ ഒരു കാലത്തെ അതിജീവിക്കാനുള്ള ശ്രമങ്ങളാണ് അനു റിന്‍സിയുടെ നിറങ്ങള്‍ നമ്മോടു പറയുന്നത്
ഒരു ഫോട്ടോഗ്രാഫ് എന്ന് തോന്നിപ്പിക്കും വിധം അത്ര കൃത്യതയോടെ റിയലിസ്റ്റിക് രീതി പിന്തുടരുകയാണ് സജീഷ്.
പ്രകൃതിയെയും മനുഷ്യനെയും സംയോജിപ്പിച്ച് യന്ത്ര യുഗത്തില്‍ നിന്നും പിന് നടത്തുന്നു സതീഷ്.
നെടുകെ മുറിച്ച ഫലത്തിനുള്ളില്‍ വിനാശകരമായ ആയുധ മൂര്ച്ചകളെ ആവിഷ്കരിക്കുന്ന രാകേഷ് പുളിയറക്കോണം ബിംബങ്ങളിലൂടെയാണ് സംസാരിക്കുന്നത്.
ഭീതിയുടെ നൂല്‍പ്പാലത്തിലൂടെ മറുകര തേടിയുള്ള മനുഷ്യന്റെ സഞ്ചാരമാണ് ജഗേഷ് എടക്കാട് ഫാന്റസി ചേര്‍ത്ത് അവതരിപ്പിക്കുന്നത്.
നിമ്മി മെല്വിന് കറുത്ത കാലത്തും പ്രതീക്ഷകളുടെ കൊടിക്കൂറകള്‍ ഉയര്‍ത്തുന്ന സ്വപ്നങ്ങളുടെ വാഴ്ത്തുകാരിയാണ്.
അനൂപിന്റെ ചിത്രങ്ങള്‍ ദുരിത ജീവിതത്തിന്റെ ആത്മഭാഷണങ്ങളാണ് .
ഓരോ പോയിന്റിലും സൂക്ഷ്മതയുടെയും കൃത്യതയുടെയും മുദ്ര പതിപ്പിച്ച റിയലിസ്റ്റിക് രീതിയാണ് മിനേഷ് കുമാര്‍ പിന്തുടരുന്നത്. അലുമിനിയം ഷീറ്റില്‍ എച്ചു ചെയ്തെടുത്ത ചിത്രങ്ങള്‍ സ്വാഭാവിക ജീവിതത്തിന്റെ നേര്‍ക്കാഴ്ച തന്നെയാണ്.
ഒരു വിത്തിന്റെ രൂപാന്തരത്ത്തിലൂടെ പ്രകാശന് വ്യക്തമാക്കുന്നത് ഒരു മുഴുലോകത്ത്തിന്റെ തന്നെ അവസ്ഥയാണ്.
ഹോചിമിന്‍ അബ്സ്ട്രാക്റ്റ് ചിത്ര രീതിയിലൂടെ സൌഹൃദങ്ങളുടെ ആഴങ്ങളെയും കപടതയെയും നേരിയ കോറലുകള്‍ കൊണ്ടു പോലും വായിച്ചെടുക്കാന്‍ കഴിയും വിധം അവതരിപ്പിച്ചിട്ടുണ്ട്.
യാമിനിയുടെ ചിത്രങ്ങളില്‍ വര്‍ണ്ണങ്ങളുടെ കുത്തൊഴുക്കാണ് . വെളിപ്പെടുത്താനുള്ള ആത്മ സംഗീതത്തിന്റെ ചിത്ര ഭാഷ്യങ്ങളാണ് യാമിനിയുടെ ചിത്രങ്ങളില്‍ ഉള് ചേര്‍ന്ന് കിടക്കുന്നത് .
ഏകാന്തനായ ചിത്രകാരന്റെ ആകാശക്കാഴ്ച്ചകളില്‍ മിഴിനട്ടാണ് ഷാന്ടോ ആന്റണി തന്റെ ചിത്രങ്ങള്‍ക്ക് നിറം പകര്‍ന്നിട്ടുള്ളത്.
പരസ്യപ്പലകകളില്‍ സ്വയം അനാവൃതമാകുന്ന വര്‍ത്തമാന സ്വത്വങ്ങളെ കൂടി ഷാന്ടോ കാഴ്ചക്ക് മുന്നിലെത്തിക്കുന്നു.
പ്രദര്‍ശനം ജനു: 29 നു അവസാനിക്കും.
ചില മുഹൂര്‍ത്തങ്ങള്‍......
ഭദ്രദീപം. സി.എല്‍ പൊറിഞ്ചുകുട്ടി
ചിത്രങ്ങളെ കുറിച്ച്..... കാനായി കുഞ്ഞിരാമന്
പ്രശസ്ത ചിത്രകാരി സജിതാ ശങ്കര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം
12 y 12 എക്സിബിഷന് എന്നത് കൊണ്ടു ഒരു ഔപചാരിക ചിത്രപ്രദര്‍ശനത്തിന്റെ പതിവു രീതികളെ അനുകരിക്കുകയല്ല creant art gallery. അത് പുതിയ കാലത്തേക്ക് ഒരു കാന്‍വാസ് ഒരുക്കുകയാണ് . പുതിയ തലമുറയുടെയും പഴയ തലമുറയുടെയും വര്‍ണ്ണക്കൂട്ടുകള്‍ക്ക് ചേര്‍ന്നിരിക്കാനും സംവേദനം ചെയ്യുവാനും പ്രകാശിതമാകാനും ഒരു ഇരിപ്പിടം!
കലയിലും സാഹിത്യത്തിലും സാംസ്കാരിക മേഖലയിലും ഒട്ടും പിറകിലല്ലാത്ത അനന്തപുരിയില്‍ പുതിയ വരകളെ കണ്ടെത്തുവാനും അവ ജനങ്ങളിലേക്ക് എത്തിക്കുവാനും ഒരു വേദി ഒരുക്കുക കൂടിയാണ് creant .
മലയാളത്തിലെ ആദ്യത്തേതും ഏറ്റവും കൂടുതല്‍ അംഗങ്ങളെ ഉള് വഹിക്കുന്നതുമായ സോഷ്യല്‍ നെറ്റ് വര്‍ക്കായ കൂട്ടം . കോമിന്റെ സഹകരണത്തോടെ പ്രശസ്ത ചിത്രകാരി സജിതാ ശങ്കറിന്റെ മേല്‍നോട്ടത്തില്‍ ജെന്സര് ഹോളിഡെയ്സിനോട് കൈകോര്‍ത്താണ് ക്രന്റിന്റെ പിറവി .
12.1.2012 നു പോയ തലമുറയിലെ അനുഗ്രഹീത ചിത്രകാരന് സി.എല്‍ പൊറിഞ്ചുകുട്ടി ഭദ്രദീപം കൊളുത്തി പ്രദര്‍ശനത്തിനു തുടക്കംകുറിച്ചു. ചിത്ര കലയുടെ സാങ്കേതിക വശങ്ങളെകുറിച്ചും, വര്‍ത്തമാനത്തെകുറിച്ചും, അതിന്റെ പുതിയ സാധ്യതകളെ കുറിച്ചും, പ്രശസ്ത ചിത്രകാരന് കാനായി കുഞ്ഞിരാമന് കാഴ്ച്ച്ചക്കാരുമായി പങ്കുവെച്ചു.
ചിത്ര വീക്ഷണം
ചിത്രകലയിലെ പുതു ശബ്ദങ്ങള്‍ക്ക് കാലത്തോട് വെളിപ്പെടുത്താനുള്ളത് എന്താണെന്നതിന്റെ വിളംബരങ്ങളാണ് ഓരോ കാന്‍വാസും സംസാരിക്കുന്നത്.
സംഭീതമായ ഒരു കാലത്തെ അതിജീവിക്കാനുള്ള ശ്രമങ്ങളാണ് അനു റിന്‍സിയുടെ നിറങ്ങള്‍ നമ്മോടു പറയുന്നത്
ഒരു ഫോട്ടോഗ്രാഫ് എന്ന് തോന്നിപ്പിക്കും വിധം അത്ര കൃത്യതയോടെ റിയലിസ്റ്റിക് രീതി പിന്തുടരുകയാണ് സജീഷ്.
പ്രകൃതിയെയും മനുഷ്യനെയും സംയോജിപ്പിച്ച് യന്ത്ര യുഗത്തില്‍ നിന്നും പിന് നടത്തുന്നു സതീഷ്.
നെടുകെ മുറിച്ച ഫലത്തിനുള്ളില്‍ വിനാശകരമായ ആയുധ മൂര്ച്ചകളെ ആവിഷ്കരിക്കുന്ന രാകേഷ് പുളിയറക്കോണം ബിംബങ്ങളിലൂടെയാണ് സംസാരിക്കുന്നത്.
ഭീതിയുടെ നൂല്‍പ്പാലത്തിലൂടെ മറുകര തേടിയുള്ള മനുഷ്യന്റെ സഞ്ചാരമാണ് ജഗേഷ് എടക്കാട് ഫാന്റസി ചേര്‍ത്ത് അവതരിപ്പിക്കുന്നത്.
നിമ്മി മെല്വിന് കറുത്ത കാലത്തും പ്രതീക്ഷകളുടെ കൊടിക്കൂറകള്‍ ഉയര്‍ത്തുന്ന സ്വപ്നങ്ങളുടെ വാഴ്ത്തുകാരിയാണ്.
അനൂപിന്റെ ചിത്രങ്ങള്‍ ദുരിത ജീവിതത്തിന്റെ ആത്മഭാഷണങ്ങളാണ് .
ഓരോ പോയിന്റിലും സൂക്ഷ്മതയുടെയും കൃത്യതയുടെയും മുദ്ര പതിപ്പിച്ച റിയലിസ്റ്റിക് രീതിയാണ് മിനേഷ് കുമാര്‍ പിന്തുടരുന്നത്. അലുമിനിയം ഷീറ്റില്‍ എച്ചു ചെയ്തെടുത്ത ചിത്രങ്ങള്‍ സ്വാഭാവിക ജീവിതത്തിന്റെ നേര്‍ക്കാഴ്ച തന്നെയാണ്.
ഒരു വിത്തിന്റെ രൂപാന്തരത്ത്തിലൂടെ പ്രകാശന് വ്യക്തമാക്കുന്നത് ഒരു മുഴുലോകത്ത്തിന്റെ തന്നെ അവസ്ഥയാണ്.
ഹോചിമിന്‍ അബ്സ്ട്രാക്റ്റ് ചിത്ര രീതിയിലൂടെ സൌഹൃദങ്ങളുടെ ആഴങ്ങളെയും കപടതയെയും നേരിയ കോറലുകള്‍ കൊണ്ടു പോലും വായിച്ചെടുക്കാന്‍ കഴിയും വിധം അവതരിപ്പിച്ചിട്ടുണ്ട്.
യാമിനിയുടെ ചിത്രങ്ങളില്‍ വര്‍ണ്ണങ്ങളുടെ കുത്തൊഴുക്കാണ് . വെളിപ്പെടുത്താനുള്ള ആത്മ സംഗീതത്തിന്റെ ചിത്ര ഭാഷ്യങ്ങളാണ് യാമിനിയുടെ ചിത്രങ്ങളില്‍ ഉള് ചേര്‍ന്ന് കിടക്കുന്നത് .
ഏകാന്തനായ ചിത്രകാരന്റെ ആകാശക്കാഴ്ച്ചകളില്‍ മിഴിനട്ടാണ് ഷാന്ടോ ആന്റണി തന്റെ ചിത്രങ്ങള്‍ക്ക് നിറം പകര്‍ന്നിട്ടുള്ളത്.
പരസ്യപ്പലകകളില്‍ സ്വയം അനാവൃതമാകുന്ന വര്‍ത്തമാന സ്വത്വങ്ങളെ കൂടി ഷാന്ടോ കാഴ്ചക്ക് മുന്നിലെത്തിക്കുന്നു.
പ്രദര്‍ശനം ജനു: 29 നു അവസാനിക്കും.
ചില മുഹൂര്‍ത്തങ്ങള്‍......
ഭദ്രദീപം. സി.എല്‍ പൊറിഞ്ചുകുട്ടി
ചിത്രങ്ങളെ കുറിച്ച്..... കാനായി കുഞ്ഞിരാമന്
പ്രശസ്ത ചിത്രകാരി സജിതാ ശങ്കര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം
ഗാലറി സന്ദര്‍ശിച്ച ഇ എം എസ്സിന്റെ പുത്രി രാധചേച്ചിയുടെ കൂടെ....
കലക്കി...ട്ടാ...നല്ല പരിപാടി ...വല്ലാതെ മിസ്സ് ചെയ്യുന്നുടാ..
ReplyDeleteLIKE
ReplyDeleteവരയൂടെ കലവറകൾ..അല്ലേ
ReplyDelete