My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Sunday, January 3, 2010

നരച്ച കുടകള്‍ മാറുമ്പോള്‍ ...


നീട്ടുകയാണ് അച്ചന്‍ കടല്‍ കടന്ന് എനിക്കായ് വന്ന സമ്മാനം! 
പരീക്ഷകളെ തോല്‍പ്പിച്ച ഒന്നാമന് 
അഹന്തയോടെ ചൂടാന്‍ അമ്മാമന്റെ പാരിതോഷികം 
പുത്തനൊരു വര്‍ണ്ണക്കുട! 
ഒന്ന് ഞെക്കിയാല്‍ നിവരും 
പിന്നെയൊന്ന് ഞെക്കിയാല്‍ വര്‍ണ്ണം വിതറും 
നക്ഷത്രങ്ങള്‍ ചിരിക്കും 
ആരും കൊതിക്കും സമ്മാനം... 
ഒതുക്കി വെക്കാം ഈ കുഞ്ഞിക്കുട ബാഗിന്റെ അറയിലും, 
ഇറ്റുവെള്ളം തോരാന്‍ നിവര്‍ത്തി വെക്കാം എവിടെയും.. 
ഏതു കൂട്ടുകാരന്റെ കുടച്ചന്തത്തെയും തോല്‍പ്പിക്കാം  


എന്നിട്ടും ഉപേക്ഷിക്കാന്‍ ആണ് എനിക്ക് വേദന 
എനിക്കായ് നരച്ച്ചൊരു പഴയ കാലന്‍ കുട 
തുള വീണെന്നെ നനയിക്കാരുണ്ട് എങ്കിലും 
പഴങ്കുട എന്ന് പേരുണ്ടെങ്കിലും 
പെരുവയറന്‍ എന്ന് പലരും കളിയാക്കാറുണ്ട് എങ്കിലും 
മറന്നു വെച്ചിട്ടില്ലൊരു നാളും 
വെയിലില്ലാത്തപ്പോഴും മഴയില്ലാത്തപ്പോഴും ഒരിടത്തും 
മനസ്സിന്റെ കോണില്‍ ചാരി വെച്ചിട്ടുണ്ടായിരുന്നു എന്നും
മരപ്പിടിയില്‍ തഴമ്പ് വീണ കയ്യാല്‍... 
മഴ നനഞ്ഞാലും 
വെയില്‍ പൊള്ളിച്ച്ചാലും 
അച്ചന്റെ ചൂരല്‍ പിടച്ച്ചാലും ചൂടില്ല ഞാന്‍ 
മനസ്സ് വായിക്കാന്‍ അറിയാത്ത ഒരു പുത്തന്‍ കുടയും


മറക്കുവതെങ്ങിനെ? 
കമ്പിയിഴകളില്‍ നിന്ന് ഉതിരും മഴ നൂലിനാല്‍ 
എനിക്ക് കവചം തീര്‍ത്ത് 
ഞാന്‍ കരയുന്നതിനെ മറച്ചു പിടിച്ച് 
എന്റെ അഭിമാനം കാത്ത കാലത്തെ 
എന്റെ നരച്ച കുടയെ....

ചെരിപ്പുകള്‍ പറയുന്ന കഥകള്‍

ഓരോ ചെരിപ്പുകളും പറയാറുണ്ട് എന്നോട് ഓരോ കഥകള്‍ 
തേഞ്ഞു പോയ കാലം ഉടലില്‍ കൊത്തി വെച്ച് 
പഴകി ദ്രവിച്ച നൊമ്പരങ്ങള്‍...  
നടക്കാതെ പോയൊരു അന്ത്യ മോഹത്തെ കുറിച്ച്
ഒരു ചെരിപ്പ് എന്നോട് കഥ പറഞ്ഞു ഒരിക്കല്‍,
തെരുവില്‍ നിറങ്ങള്‍ പരസ്പരം പൊരുതിയപ്പോള്‍ 
ചോരയില്‍ അടയാളമിട്ട മരണ വഴിയില്‍ 
തിരികെ വരാതെ പോയൊരു പുത്രജന്മാതെ കുറിച്ച്..
ആത്മാവുകള്‍ വാന സഞ്ചാരികള്‍ ആയതിനാല്‍ 
അവന്‍ ഉപേക്ഷിച്ച പോയ ചെരിപ്പുകള്‍ 
മാറോട്‌ ചേര്‍ത്ത് വിതുമ്പി ഒരു വൃദ്ധ ഹൃദയം!


പിന്നെ,
സങ്കട കടല്‍ തീരത്ത് കാണാതെ പോയ
ഹതാശനായ ഒരു മുക്കുവന്റെ രണ്ടു കീറ ചെരിപ്പുകള്‍ 
ജന്മം അല്ലാതോന്നും ജപ്തിയാവനില്ലാത്ത 
ഒരു വീടാ കടത്തിന്‍ ചെതുമ്പല്‍ പിടിച്ച കടല്‍ കഥ 


മറ്റൊരിക്കല്‍,
പാത മുറിച്ചു കടക്കവേ
സ്കൂളില്‍ എത്താത്ത
ചോര തെറിച്ച രണ്ടു കുഞ്ഞു ചെരിപ്പുകള്‍! 
ഉമ്മ വെച്ച് യാത്ര പറയുമ്പോള്‍ 
അവസാനമായ് അമ്മയോട് പറഞ്ഞിരുന്നത്രെ 
എനിക്കിനി പുതിയ രണ്ടു ചെരിപ്പുകള്‍ വേണമെന്ന്...  


ഒരിടത്ത് 
പുഴയെടുത്ത കിനാവുകളില്‍ 
ഇണ നഷ്ട്ടപ്പെട്ടു
കരയില്‍ ഒറ്റക്കായ ഒരു വള്ളി ചെരിപ്പ് ! 
കൂടപ്പിറപ്പിനെ രക്ഷിക്കാന്‍ ഊളിയിട്ടപ്പോള്‍ 
അഴിക്കാന്‍ മറന്നതായിരുന്നു ഒറ്റ ചെരിപ്പ് !  


അങ്ങിനെ 
കഥകള്‍ കൊണ്ട് സമൃദ്ധമായ ചെരിപ്പുകള്‍ക്കിടയില്‍ 
നടന്നു നടന്നെന്റെ ദിനങ്ങള്‍ തേഞ്ഞു 
അരമനകളുടെ മെതിയടികളെയും 
സാമ്രാജ്യങ്ങളുടെ സ്വര്‍ണ്ണ പാദുകങ്ങളെയും 
 ഞാന്‍  മിണ്ടാനേ അനുവദിക്കാറില്ല  
പക്ഷെ 
ഞാന്‍ ശരിക്കും ചെവി കൊടുത്തത് 
നഗ്ന പാദനായി ചെരിപ്പുകളുടെ
വേദനയുടെ മുദ്രകള്‍ തേടിപ്പോയ 
അവധൂധന്റെ കാലുകളെ മോഹിച്ച ഒരു തുകലിന്റെ കഥകള്‍ക്ക് ആണ്.
ചെരിപ്പായ് ഉരുവപ്പെടാതിരുന്നിട്ടും
എത്ര ചരിത്രങ്ങളുടെ,
സംസ്കാരങ്ങളുടെ,
പോരാട്ടങ്ങളുടെ,
കുരിശു മരണങ്ങളുടെ,
ഉയിര്തെഴുന്നെല്‍പ്പുകള്‍ ആണ് 
അതിന്റെ ഓരോ സൊപ്നങ്ങളിലും ഉള്ളത്...?